20160325

പഴഞ്ഞി കത്തീഡ്രലിൽ പൗരസ്ത്യ കാതോലിക്കാ ബാവ വി. കാൽകഴുകൽ ശുശ്രൂഷ നടത്തി.

പഴഞ്ഞി സെൻറ് മേരീസ് ഓർത്തഡോക്‌സ്‌ സുറിയാനി കത്തീഡ്രലിൽ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ വി. കാലുകഴുകൽ ശുശ്രൂഷ നടത്തുന്നു —കടപ്പാടു്: പഴഞ്ഞി സെന്‍റ് മേരീസ് ഓർത്തഡോക്‌സ്‌ സുറിയാനി കത്തീഡ്രൽ
പഴഞ്ഞി, മാർച്ച് 25 -- കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്‍റ് മേരീസ് ഓർത്തഡോക്‌സ്‌ സുറിയാനി കത്തീഡ്രലിൽ നടന്ന താഴ്മയുടെയും വിനയത്തിന്‍റെയും പ്രതീകമായ കാൽകഴുകൽ ശുശ്രൂഷക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ കാർമികത്വം വഹിച്ചു.

കാൽകഴുകൽ ശുശ്രൂഷയുടെ കൂടുതൽ ചിത്രങ്ങൾ ഇവിടെ

മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വി. കാലുകഴുകൽ ശുശ്രൂഷ നടത്തി

മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വി. കാലുകഴുകൽ ശുശ്രൂഷ നടത്തുന്നു -ഫോട്ടോ: മിസ്പാ സെന്റർ
മൂവാറ്റുപുഴ, മാർച്ച് 25 --പെസഹാ അത്താഴത്തിനിടയിൽ യേശു മിശിഹാ, തന്റെ മേലങ്കി അഴിച്ചു അരകെട്ടി കൊണ്ട് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി എളിമ കാട്ടിയതിനെ അനുസ്മരിച്ചു്, മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ സെന്റ് തോമസ് ഭദ്രാസനപ്പള്ളിയിൽ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത 2015 മാർച്ച് 24 വ്യാഴാഴ്ച പകൽ 3.30നു് വി. കാല്കഴുകൽ ശുശ്രൂഷ നിർവ്വഹിച്ചു.

ഈ വർഷം ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരു ദിവസം വന്നതിനാൽ, മൂവാറ്റുപുഴ സെന്റ് തോമസ് ഭദ്രാസനപ്പള്ളിയിൽ 2015 മാർച്ച് 24 പെസഹാ വ്യാഴാഴ്ച പകൽ 3.30നു് ആരംഭിച്ച വി. കാൽകഴുകൽ ശുശ്രൂഷയ്ക്കു് ശേഷം വചനിപ്പുപെരുന്നാളിന്റെ ചടങ്ങുകൾ നടന്നു. സന്ധ്യാ നമസ്കാരവും തുടർന്നു് വചനിപ്പു പെരുന്നാളിന്റെ ഭാഗമായ വി. കുർബ്ബാന അർപ്പണവും നടത്തി. വെള്ളിയാഴ്ച രാവിലെ 8 മണിയ്ക്കു് നമസ്ക്കാരവും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും നടന്നു.

ഇടവകപ്പള്ളികളിൽ വചനിപ്പു് പെരുന്നാളിന്റെ ഭാഗമായ വി. കുർബ്ബാന അർപ്പണം വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷയ്ക്കുമുമ്പായി നടന്നു.


അത്താഴത്തിനിടയിൽ യേശു എഴുന്നേറ്റ് ,മേലങ്കി മാറ്റി ,ഒരു തുവാലയെടുത്ത് അരയിൽ കെട്ടി ,അനന്തരം ,ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യമാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുവാല കൊണ്ടു തുടയ്ക്കുവാനും തുടങ്ങി. അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു : കർത്താവേ ,നീ എന്റെ കാൽ കഴുകുകയോ? യേശു പറഞ്ഞു : ഞാൻ ചെയ്യുന്നതെന്തന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും. പത്രോസ് പറഞ്ഞു : നീ ഒരിക്കലും എന്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടു കൂടെ പങ്കില്ല. ശിമയോൻ പത്രോസ് പറഞ്ഞു : കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സും കൂടി കഴുകണമെ ! യേശു പ്രതിവചിച്ചു : കുളി കഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ് ; എന്നാൽ എല്ലാവരുമല്ല